Not able to read in Malayalam ? I Can Help you ...


Not able to read in Malayalam ? I can Help You...

PLEASE INSTALL a Malayalam Font. ( Click here to download Eg: Kartika.ttf ). Download the kartika.ttf to your C:\Windows\Fonts folder.

-------------------------------------------------------------


Wednesday 23 May 2012

ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ... അറ്റ്‌ ശങ്കര കോളേജ് ...

 

സ്ഥലം ഞങ്ങളുടെ ശങ്കര കോളേജ് കാലടി. ഞങ്ങള്‍ ഡിഗ്രിയന്‍സ് . ഫൈനല്‍ ഇയര്‍ ആയി. അതാ വരുന്നു കോളേജ് ഡേ. ഈ ഒരു വര്ഷം കൂടിയേ ഉള്ളൂ കത്തിക്കല്സ്. കോളേജ് ഡേയ്ക്ക് എന്തെങ്കിലും ഒരു പരിപാടി തട്ടിക്കൂട്ടി എങ്ങനെയെങ്ങിലും
സ്റ്റേജില്‍ ഒരു പരിപാടി ഒപ്പിയ്ക്കാന്‍ പറ്റുവോ ?? ഞങ്ങള്‍ തല പുകഞ്ഞു ആലോചിച്ചു.

അന്നേ നല്ല സ്വഭാവ സര്‍ട്ടിഫികറ്റ് ഉള്ളതു കൊണ്ട് ദൈവം സഹായിച്ചു ഞങ്ങളെ ആരെയും സ്റ്റേജില്‍ പോയിട്ട് ആ
പരിസരത്ത് പോലും അടുപ്പിയ്ക്കില്ല എന്നത് ഒരു നഗ്ന സത്യമായി ഞങ്ങള്‍ക്ക് മുന്നില്‍
ബ്രേക്ക്‌ ഡാന്‍സ് കളിച്ചു !.. എങ്കിലും ഒരു പണി ഒപ്പിയ്ക്കണമല്ലോ .

അന്നത്തെ ദിവസം മുഴുവന്‍ എന്തു പരിപാടി അവതരിപ്പിയ്ക്കാം എന്ന് നോക്കിയിരുന്നപ്പോള്‍
അതാ....

സിനിമാറ്റിക് ഡാന്‍സ് തുടങ്ങുന്നു. കുറെ ടീമുകള്‍ മാന്യമായി അവതരിപ്പിയ്ക്കാന്‍ തയ്യാറായി നില്‍പ്പുണ്ട്.

ഐഡിയ. ! ഒരു ഡാന്‍സ് തല്ലികൂട്ടാം ... പതുക്കെ ഒര്‍ഗനിസേര്സിന്റെ അടുത്ത് ചെന്ന് ആഗ്രഹം അവതരിപ്പിച്ചു. ഒരുപാട് നേരത്തെ 'മാന്യമായ ദയനീയമായ' അപേക്ഷകള്‍ക്കൊടുവില്‍ സംഗതി
സാങ്ക്ഷന്‍ ആയി.

പക്ഷെ കണ്ടീഷന്‍സ് ഒരുപാട് ഉണ്ടായിരുന്നു... എന്തെങ്ങിലും അലമ്പാണ് പ്ലാന്‍ എങ്കില്‍ അപ്പൊ കര്‍ട്ടന്‍ ഇടും...

എല്ലാം സമ്മതിച്ചു. പാട്ടും സങ്ങടിപ്പിച്ചു.

അന്നത്തെ ഹിറ്റ്‌ ഹിന്ദി പടമായ ദൌടിലെ "ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ" തകര്‍ക്കാം എന്ന് തീരുമാനമായി.

എങ്ങനെ കളിയ്ക്കും ? സ്റ്റേജില്‍ കയറി വെറുതേ അങ്ങോട്ടും ഇങ്ങോട്ടും കുറേ ഓടാം.

"ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ"

പാട്ട് തുടങ്ങുമ്പോള്‍ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും "ദൌടുക".

കുറെ കഴിയുമ്പോള്‍ അവര്‍ കര്‍ട്ടന്‍ ഇട്ടോട്ടെ.

ടോകെന്‍ നമ്പര്‍ കിട്ടി. ഊഴം കാത്തു നില്കുംബോഴേ മുട്ടിടി തുടങ്ങി... പ്രശ്നമാവുമോ ? എന്തായാലും ഇനി മുങ്ങാന്‍ വയ്യ.

പ്ലാനില്‍ അല്‍പ്പം ഭേദഗതി വരുത്തി !!! ഒരു "ഇരയെ" സങ്ങടിപ്പിയ്ക്കണം.

ധാ കിട്ടി. ഒരു പ്രീ ദിഗ്രിയന്‍. ഞങ്ങളുടെ ഒരു പാവം ആരാധകന്‍.

അവനെ പിടിച്ചു ബ്രെഇയിന്‍ വാഷ് ചെയ്തു പിരി കയറ്റി.

" നീ ഏറ്റവും മുന്‍പില്‍ നിന്നോ. ഇപ്പോഴേ അവസരം കിട്ടൂ. നീ ഏറ്റവും മുന്പില് സ്റ്റേജില്‍ ഇടത്തോട്ടും വലത്തോട്ടും ഓടിയാല്‍ മതി. ഞങ്ങള്‍ നിന്റെ തൊട്ടു പുറകില് ആഞ്ഞു കളിച്ചോലാം. ടാന്‍സ്‌ കഴിഞ്ഞു ചിക്കന്‍ ബിരിയാണിയും വാങ്ങിത്തരും. ..."


പാവം ഇര വീണു. !! കക്ഷി അവിടെ ആഞ്ഞു പ്രാക്ടീസ് തുടങ്ങി. ഇടത്തോട്ടം... വലത്തോട്ടം.....

പുള്ളിയ്ക്ക് ഭയങ്കര കൊണ്ഫിടന്‍സ്... !!

ഇനിയാണ് ക്ലൈമാക്സ്‌. ഞങ്ങളുടെ ധൈര്യമെല്ലാം എപ്പോഴോ ആരോ കൊണ്ടുപോയല്ലോ.


അതുകൊണ്ട് 'ഇര' അറിയാതെ ഞങ്ങള്‍ പ്ലാന്‍ മാറ്റി. കര്‍ട്ടന്‍ പൊങ്ങിയതും 'ഇര' അറിയാതെ മുങ്ങുക. അവന്‍ ഏറ്റവും ഫ്രോന്റില്‍ ആണല്ലോ.

ഞങ്ങളുടെ നമ്പര്‍ വിളിച്ചു. ഞങ്ങള്‍ എല്ലാരും സ്റ്റേജില്‍ അവിടെ അവിടെയായി നിലയുരപ്പിച്ച്ചു.

'ഇര' നെഞ്ചും വിരിച്ചു ഏറ്റവും മുന്നില്‍ !!!


കര്‍ട്ടന്‍ പൊങ്ങി. !!

പാട്ട് തുടങ്ങി !!

"ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ

ടിണ്ടിടിയാടന്‍ ദൌഡ് ഹൈ ..."


ഇര ആത്മാര്‍ത്തമായി മുന്നില്‍ കിടന്നു ആഞ്ഞു ഓടുന്നു !!!


അടുത്ത ലൈനിന് ഇര ഒഴികെ ഞങ്ങള്‍ എല്ലാരും ഓടി.... !!

പക്ഷെ സ്റ്റേജിനു പുരത്തെയ്ക്കായിരുന്നു എന്ന് മാത്രം !!!


ഇതറിയാതെ നമ്മുടെ പാവം പ്രീ ദിഗ്രിയന്‍ ഇര അന്യായ ഓട്ടം തുടരുകയാണ്.

ആര്‍ത്തിരംബിയ കൂവലുകള്‍ക്കിടയില്‍ കര്‍ട്ടന്‍ വീണു...!!!

ഓടിക്കൊണ്ടിരിയ്ക്കുന്ന നമ്മുടെ ഇരയുടെ കൃത്യം തലയില്‍ തന്നെ !!!


സോറി.....ഞങ്ങള്‍ക്ക് ഇത്രയൊക്കെയെ പറ്റൂ... വീ ആര്‍ ദിഗ്രീയന്‍സ്...


"ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ
ടിണ്ടിടിയാടന്‍ ദൌഡ് ഹൈ ... !!! "
 

ഒരു ബൈക്ക് വീലിംഗ് - ചക്ക വീഴും പോലെ !

ഒരു ബൈക്ക് വീലിംഗ് സംഭവം -

ഇത് ഓര്‍മിപ്പിച്ചത് എന്റെ പ്രിയ സുഹൃത്ത്‌ രാജീവ് ഇതിനു മുന്‍പുള്ള
കഥയിലൂടെ ആണെന്ന് പറഞ്ഞുകൊണ്ട് എഴുതാ.

രാജീവ് പറഞ്ഞ പോലെ ശങ്കര കോളേജിലെ ഏറ്റവും പ്രിയപ്പെട്ട വിനോദം
ബൈകിലുള്ള അഭ്യാസങ്ങള്‍ തന്നെ ആയിരുന്നു.സ്വന്തമായി ബൈക്ക് ഇല്ലാതിരുന്നത്
കൊണ്ട് തന്നെ അഭ്യാസങ്ങള്‍ക്കു ഞാന്‍ മുന്‍പന്തിയില്‍ ആയിരുന്നു.

വല്ലവന്ടെം ബൈക്ക് അല്ലേ എനതും ആവാമല്ലോ  !!

എന്റെ ബൈക്ക് ഡ്രൈവിംഗ് ഏറ്റവും കൂടുതല്‍ എന്ജോയ്‌ ചെയ്തിരുന്ന രണ്ടു
സുഹൃത്തുക്കള്‍ ആയിരുന്നു ( പുറകില്‍ ഇരുന്നു അനുഭവിച്ചവരും !!) രാജീവും പ്രദീപും.

ശങ്കരയിലെ കൂട്ടുകാരനായ പ്രദീപ്‌ എപ്പോഴും എന്റെ പുറകില്‍ കാണും`. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ കൂട്ടുകാരനായ പാപ്പിയുടെ യമഹ ബൈക്ക് എടുത്തു
മുങ്ങി . ലക്‌ഷ്യം കാലടി ടൌണ്‍ തന്നെ.

ഈ ബൈക്ക് ആണെങ്ങില്‍ ഒടുക്കത്തെ പവറും ഏതു പൊട്ടനെയും ഒരു അഭ്യാസത്തിനു
പ്രേരിപ്പിയ്ക്കുന്നതും ആയിരുന്നു.

എന്റെ ശരീര ഭാരം വളരെ തുച്ഛമായിരുന്നത് കൊണ്ട് !! വീലിംഗ് ( അതായത് ബൈകിന്റെ ഫ്രന്റ്‌ വീല്‍ മാക്സിമം പൊന്തിച്ച് ബാക്ക് വീലില്‍
മാത്രം ഓടിയ്ക്കുക ) എക്സ്പെര്‍ട്ട് ആയിരുന്നു ഞാന്‍.

പുറകില്‍ ഇരിയ്ക്കുന്നവന്റെ ചങ്ക് കത്തിയാലെന്താ നമ്മടെ പെര്‍ഫോര്‍മന്‍സ്
 നന്നായാല്‍ പോരെ എന്നതായിരുന്നു എന്റെ പോളിസി.

അങ്ങനെ ഞങ്ങള്‍ മറ്റൂരിലെ പെട്രോള്‍ സ്റ്റേഷനില്‍ എത്തി ഫില്ലിംഗ് കഴിഞ്ഞു. ഇനി അഭ്യാസങ്ങള്‍ തുടങ്ങുക തന്നെ!

പുറകില്‍ പ്രദീപ്‌ റെടി .

"പൊക്കെടാ..പൊക്കെടാ" പ്രദീപിന് തീരെ ക്ഷമ ഇല്ല !!

എന്നാ പിന്നെ "പൊക്കിയേക്കാം " എന്ന് ഞാനും തീരുമാനിച്ചു.

 വണ്ടി ഒരു ഇരമ്പലോടെ ഞാന്‍ മുന്നോട്ടെടുത്തു. സംഗതി യമഹ അല്ലേ , അവനങ്ങ്‌ സുന്ദരമായി ഒരു പൊങ്ങു പൊങ്ങി.

ഏതാണ്ട് മട്ട കോണിന്റെ ലംബം പോലെ കുറച്ചു ദൂരം അങ്ങനെ പോകുന്നതിനിടെ
ഒരു ചക്ക വീഴുന്ന പോലത്തെ ഒരു ശബ്ദം ഞാന്‍ കേട്ടോ എന്ന് ഒരു സംശയം !

എന്തായാലും വണ്ടി തിരിച്ചു നോര്‍മല്‍ ആയപ്പോള്‍ വല്ലാത്ത ഒരു ഭാരം കുറവ് പോലെ.

"പ്രദീപേ ..." ഞാന്‍ വിളിച്ചു നോക്കി.

എവടെ !

ആര് വിളി  കേള്‍ക്കാന്‍. !!

പുറകില്‍ ഉണ്ടായിരുന്നിട്ടു വേണ്ടേ വിളി കേള്‍ക്കാന്‍ !!

വണ്ടി സൈഡ് ആക്കിയിട്ടു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ആ മനോഹരമായ
കാഴ്ച കണ്ടു.

റോഡിന്റെ ഒത്ത നടുക്ക് ഒരു ചാക്കുകെട്ട് പോലെ നമ്മുടെ
പ്രദീപ്‌ അങ്ങനെ മലര്‍ന്നു കിടന്നു വിശ്രമിയ്ക്കുന്നു !!!

അന്നത്തെ അവന്റെ ഭാരം ഏതാണ്ട് 70 കിലോയും എന്റേത് ഒരു 12 കിലോയും ആയിരുന്നത് ഈ "പ്രസിദ്ധ വീലിങ്ങിനു" ഇറങ്ങുന്നതിനു മുന്‍പ്
ഞങ്ങള്‍ രണ്ടു പേരും ഓര്‍ത്തില്ലായിരുന്നു !!!







"ഹലോ..ഹൌ ഡൂ യൂ ഡൂ... "Posted by രാജീവ് പണിക്കര്‍..

എന്റെ ഉറ്റസുഹൃത്തും ബ്ളോഗറുമായ ശ്രീ ജയറാം പെരുമ്പാവൂറ്‍ പണ്ടു പറഞ്ഞ ഒരു സംഭവം ഈയിടെ ഞാന്‍ ഒരു യാത്രയ്ക്കിടെ എന്റെ ഭാര്യയോടു പറയുകയുണ്ടായി.
സാധാരണ അവസരങ്ങളില്‍ എന്റെ വളിപ്പുകള്‍ കേട്ട്‌ മുഖം ഒരു പ്രത്യേക രീതിയില്‍ വക്രിച്ച്‌ ചിരിച്ചെന്നു വരുത്തി എന്നെ ആശ്വസിപ്പിക്കാറുള്ള കക്ഷി ഈ സംഭവം കേട്ട്‌ അലറിച്ചിരിച്ചു. എന്നാലെന്താ ഇതൊന്നെഴുതിയാല്‍ എന്നു ഞാനും കരുതി.
ലൈവ്‌ ആയി സംഭവത്തില്‍ പങ്കു കൊണ്ട ഒരാള്‍ എന്ന നിലയില്‍ ശരിക്കും എന്താണു നടന്നതെന്നും സാഹചര്യമെന്താണെന്നും മറ്റും ജയറാം തന്നെ പിന്നീടു പറയുമായിരിക്കും. എങ്കിലും എന്നെ രസിപ്പിച്ച ആ ത്രെഡ്‌ ഇങ്ങനെയായിരുന്നു. ഒരല്‍പം പൊടിപ്പും തൊങ്ങലുമൊക്കെ എല്ലാ കഥകളിലെയും പോലെ ഇതിലും കാണും എന്നു മാത്രം.
മുന്‍പ്‌ കോളേജ്‌ എന്ന ബ്ളോഗ്‌ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുള്ള ശങ്കരാ കോളേജിന്റെ ബൈക്ക്‌ ക്രേസ്‌ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന കാലത്താണ്‌ ഞാനും ഈ പറഞ്ഞ ജയറാമും മറ്റും കോളേജില്‍ പഠിച്ചത്‌. യമഹാ ആര്‍ എക്സ്‌ 100, ഇന്‍ഡ്‌ സുസുക്കി, ടി വി എസ്‌ സുസുക്കി തുടങ്ങിയ ബൈക്കുകളായിരുന്നു അന്നത്തെ വെല്യ സംഭവങ്ങള്‍. ചിലര്‍ ബജാജ്‌ ചേതക്കിലും ലാംബ്രട്ടയിലുമൊക്കെ വന്നു പോയിരുന്നു. ഇന്നത്തെ പള്‍സര്‍, യൂണികോണ്‍, യമഹ തുടങ്ങിയ ക്രൂയിസര്‍ ബൈക്കോടിക്കുന്ന പിള്ളേര്‍ പോലും ചിന്തിക്കാത്ത തരത്തില്‍ ബൈക്ക്‌ കൈകാര്യം ചെയ്തിരുന്ന ചിലവന്‍മാര്‍ അന്ന്‌ കോളേജില്‍ ഉണ്ടായിരുന്നു.
കാര്യം വീട്ടില്‍ ബൈക്കുണ്ടെങ്കിലും അച്ഛന്റെ കര്‍ശന വിലക്കുണ്ടായിരുന്നതിനാല്‍ ഒരിക്കലും എനിക്ക്‌ ബൈക്കോടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടില്‍ ബൈക്കില്ലാതിരുന്നതിനാല്‍ ഇവന്‍ ബൈക്കോടിക്കാന്‍ സാദ്ധ്യതയില്ല എന്ന വീട്ടുകാരുടെ തോന്നലിനെ മാക്സിമം മുതലെടുത്ത്‌ ജയറാമും മറ്റും ബൈക്ക്‌ അഭ്യാസങ്ങള്‍ക്കു മുതിരാറുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം കോളേജില്‍ നിന്നും ക്ളാസ്‌ കട്ടു ചെയ്ത്‌ കാലടിയിലെ അന്നത്തെ എ സി (ആസ്ബസ്റ്റോസ്‌ കണ്ടീഷന്‍) തീയറ്ററായ വിക്ടറിയില്‍ റിലീസ്‌ ചിത്രമായ പാലാട്ടു കോമനോ മറ്റോ കാണാന്‍ പോകാന്‍ ജയറാമും ഉറ്റ സുഹൃത്തായ പ്രദീപും തീരുമാനമെടുക്കുന്നു.
തീരുമാനം ഉറച്ചതായതു കൊണ്ടാകണം ഉടനെ ഒരു ബൈക്ക്‌ രംഗത്തെത്തി. പ്രദീപ്‌ ഓടിക്കാം എന്നും ജയറാം പുറകിലിരിക്കാം എന്നും തീരുമാനമായി. അഞ്ചു മിനിട്ടില്‍ തീയറ്ററിലെത്തിയാല്‍ സിനിമ ആദ്യം മുതല്‍ക്കേ കാണാം എന്നും അറിവു കിട്ടി. ഉടനെ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ രണ്ടാളും കാലടിയിലേക്ക്‌ പറന്നു.
ശ്രീ ശങ്കരാചാര്യ സ്തംഭത്തിന്റെ മുന്‍പിലെത്തിയപ്പോള്‍ അതാ മുന്‍പില്‍ ഒരു കുരിശ്‌!
നല്ല മനോഹരമായി വണ്ടിയോടിക്കുന്നവര്‍ വിചാരിച്ചാല്‍ പോലും ബ്ളോക്കില്ലാതെ കടന്നു പോകാനാകാത്ത കാലടി ടൌണില്‍ റിട്ടയറാകാറായ ഒരു പ്രീമിയര്‍ പദ്മിനി മണിക്കൂറില്‍ പതിമൂന്നു കിലോമീറ്റര്‍ സ്പീഡില്‍ പോകുകയാണ്‌. മുന്‍പിലത്തെ വിന്‍ഡോയിലൂടെ വലത്തേ കൈ പുറത്തിട്ട്‌ മുകളിലോട്ടും താഴോട്ടും അനക്കി വലത്തോട്ട്‌ സിഗ്നലിടുകയാണ്‌ റിട്ടയര്‍ ചെയ്ത ഒരു അപ്പൂപ്പന്‍.
നല്ല ശക്തിയായി തന്നെ ഹോണടിച്ചു. നോ രക്ഷ! വലത്തോട്ടു തിരിഞ്ഞേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തില്‍ കൈ വലത്തോട്ട്‌ കുറച്ചു കൂടി ശക്തിയായി വീശിക്കൊണ്ടിരിക്കുകയാണ്‌ മിസ്റ്റര്‍ അപ്പൂപ്പന്‍. സിനിമയുടെ കാര്യം ഏതാണ്ട്‌ തീരുമാനമായ മട്ടായി. ഇതിനിടെ ജങ്ക്ഷനില്‍ അപ്പൂപ്പന്റെ പരാക്രമങ്ങളാല്‍ ഒരു ചെറിയ ബ്ളോക്കും അതിനെ മറികടക്കാനുള്ള മറ്റു വാഹനങ്ങളുടെ ശ്രമത്താല്‍ ഒരു വലിയ ബ്ളോക്കും രൂപപ്പെട്ടു. അപ്പൂപ്പന്‍ പോയാലേ മറ്റുള്ളവര്‍ക്കു പോകാനാകൂ എന്ന സ്ഥിതിയായി. കുറഞ്ഞ പക്ഷം പുറത്തേക്കിട്ട കൈയെങ്കിലും അകത്തിടണം. അങ്ങനെയാണെങ്കില്‍ കഷ്ടിച്ച്‌ ഇവന്‍മാരുടെ ബൈക്കിനു കടന്നു പോകാം.
ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല.
"നീ പതുക്കെ മുന്‍പോട്ടെടുത്തോ..."
ജയറാം ബൈക്കില്‍ നിന്നിറങ്ങി. പതുക്കെ അപ്പൂപ്പന്റെ അടുത്തെത്തി. സിഗ്നലിനായി നീട്ടിയ കൈയില്‍ വലത്തേ കൈ കൊണ്ട്‌ ബലമായി പിടിച്ചു. എന്നിട്ടു പറഞ്ഞു.
"ഹലോ..ഹൌ ഡൂ യൂ ഡൂ... "എന്നിട്ട്‌ ഓടി ബൈക്കില്‍ കയറി.
അപ്പൂപ്പന്‌ അപ്രതീക്ഷിതമായി കിട്ടിയ ഒരു ഷെയ്ക്ക്‌ ഹാന്‍ഡിന്റെ ഞെട്ടല്‍ മാറും മുന്‍പ്‌ ഗ്യാപ്പിലൂടെ പ്രദീപ്‌ ബൈക്ക്‌ ബ്ളോക്കില്‍ നിന്നു പുറത്തെത്തിച്ചു.